2013-ല്‍ ബിൻ ലാദന്‍റെ സഹോദരൻ ഷഫീക്ക്, സൗദി കുടുംബ കുലപതി ബക്കർ ബിൻ ലാദൻ എന്നിവരുടെ പക്കൽ നിന്നും തുക കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന് വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്.
സ്കോട്ട്ലന്‍ഡിലെ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുന്ന ചാള്‍സിന്‍റെ നില തൃപ്തികരമാണെന്നും അദ്ദേഹം വീട്ടിലിരുന്ന് ജോലികള്‍ ചെയ്യുന്നുണ്ടെന്നും കൊട്ടാരം വക്താവ് അറിയിച്ചു. എലിസബത്ത് രാജ്ഞി കഴിയുന്ന ബക്കിംഗ് ഹാം കൊട്ടാരത്തിലെ ഒരു ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.